Thursday, August 29, 2019

നീലാംബരി - മേഘാവൃതം

Scene 1 -11/11/11

ദുബായ് എയർപോർട്ടിലെ വെയ്റ്റിംഗ് ലൗഞ്ചിൽ ഒഴിഞ്ഞ ഒരു COUCHലേക്ക് എന്റെ ഹാൻഡ്ബാഗും ലാപ്ടോപ്പ് ബാഗും വച്ച് ഞാൻ ഒന്ന് വിശ്രമിക്കാൻ ഇരുന്നു . നല്ല ക്ഷീണമുണ്ട്. ഓഫീസിൽ നോർമൽ വർക്ക് ലോഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. സാധാരണ എല്ലാ പ്രവാസികളും pumped up ആയി ഇരിക്കേണ്ട സമയം ആണ് ഇത്. കാരണം മണിക്കൂറുകൾക്കുള്ളിൽ നാട്ടിൽ എത്തും. അതിന്റെ ആ excitement എന്നിൽ ഉണ്ടെങ്കിലും, എന്തോ ഒന്ന് അതിനെ മറച്ചു നിർത്തുന്നുണ്ടായിരുന്നു. ഞാൻ വാച്ച് നോക്കി. ഇനി ഏകദേശം ഒന്നേക്കാൽ മണിക്കൂർ ഉണ്ട് take off ഇന്. നന്നായി വിശക്കുന്നുണ്ട്. തീരെ വിശപ്പില്ലാത്തപ്പോഴും എമിഗ്രഷൻ കഴിഞ്ഞു വെയ്റ്റിംഗ് ലൗഞ്ചിലേക്ക് വരുന്ന വഴി "TEXAS CHICKEN " എന്നെ മാടിവിളിക്കാറുണ്ട്. കഴിഞ്ഞ ഏഴെട്ടു തവണ ആ പതിവ് തെറ്റിയിട്ടുമില്ല. പക്ഷെ ഇന്ന് ഞാൻ എന്തോ അത് കണ്ടില്ല , അറിഞ്ഞതുമില്ല. എന്നിലെ ചിന്തകളെ ആരോ POINT BLANK ഇൽ ട്രിഗർ വലിക്കാൻ നിൽക്കുന്നത് പോലെ തോന്നി . ഞാൻ ear phone ഊരി ബാഗിൽ ഇട്ടു. ഒന്ന് കണ്ണടച്ച് ഇരുന്നു. നിമിഷങ്ങൾ മതിയായിരുന്നു നേരത്തെ പറഞ്ഞ ആ ചിന്തകൾക് വെടിയേൽക്കാൻ. ചിന്നി ചിതറിയ ആ ചിന്തകൾക്കിടയിലൂടെ അതാ ഞാൻ ആ മുഖം കാണുന്നു. കുറച്ചു നാളായി അത് എന്റെ ചിന്തകളുടെ താളം തെറ്റിക്കുന്നു. നേരെ പോവുന്നു കാറിനെ റോങ്ങ് സൈഡിലേക്ക് കേറ്റി വിടുന്ന മുഖം ആയിരുന്നു അത്. ഞാൻ കണ്ണ് തുറന്നു. ആഹാ ലാലേട്ടൻ തേന്മാവിൻ കോമ്പത്തിൽ പറയുന്നത് പോലെ "ഇപ്പൊ സംഭവം പിടികിട്ടി". അപ്പോളേക്കും എന്നെ ലവൻ തട്ടി വിളിച്ചു.- "വിശപ്പേ-HUNGER". ഡിന്നർ ഫ്ലൈറ്റിൽ കിട്ടുമെങ്കിലും അവനു തീരെ കണ്ട്രോൾ ഇല്ലന്നെ . ഇപ്പൊ തന്നെ ആമാശയത്തിന്റെ പരാതി തീർക്കണമെന്ന് അവനു ശാട്യം. നേരെ ചെന്ന് Texas Crunch അടിച്ചു. അവിടെത്തെ COLESLAW കിടിലൻ ആണ്. ഞാൻ മിക്കപോലും അഡിഷണൽ ഓർഡർ ചെയ്യാറുള്ളതുമാണ് . എന്നാൽ ഇന്നതിനു ഒരു സ്വാദ് കുറവ് പോലെ. സാങ്കേതികമായി ഞാൻ അത് വിശ്വസിക്കുന്നില്ല. എന്റെ മനസ്സും വിശപ്പും തമ്മിലുള്ള ചെറിയൊരു ശീതസമരത്തിന്റെ ബലിയാടായി പാവം COLESLAW എന്നാണ് തോന്നുന്നത്.ഇനി നമ്മുക് ആ മുഖത്തെ കുറിച്ചറിയാൻ അല്പം പിന്നിലേക്ക് പോകാം. ഫ്ലാഷ് ബാക് അത്യാവശ്യമാണ്. അപ്പൊ ശരീ. നമുക്ക് ഫ്ലാഷ്ബാക്കിലേക്ക് പോകാം. അത്ര പുറകിലേക്ക് പോണ്ടാ. ഏകദേശം ഒരു രണ്ടു മൂന്ന് ആഴ്ച.

എല്ലാ ദിവസവും ശിവരാമേട്ടൻ രാവിലെ 08:30 ഇന് മിസ് കാൾ അടിക്കും. ശിവരാമേട്ടൻ ഓഫീസിലെ ഡ്രൈവർ ആണ് കേട്ടോ. ഞങ്ങൾ അൽ ഹംറ യിൽ താമസിക്കുന്നവരെ ആളാണ് പിക്ക് ചെയ്യുക. കൃത്യം 08:50 ഇന് വണ്ടി ഫ്ലാറ്റിനു താഴെ ഉണ്ടാവും. പലപ്പോളും ഫ്ലാറ്റിന്റെ മുന്നിൽ എത്തിയിട്ട് പാവം വെയിറ്റ് ചെയ്യേണ്ടിയും വരാറുണ്ട്. ശിവരാമേട്ടന്റെ ഫോൺ കേട്ട് ഉറക്കത്തിൽ നിന്നുമുണരുന്ന ദിനങ്ങൾ നിരവധി ഉണ്ടായിരുന്നു.മൂടി പുതച്ചുറങ്ങുന്ന പുലരികളിൽ പലപ്പോളും മൊബൈലിലെ അലാറം എന്നെ ഉണർത്തിയിരുന്നില്ല. അത് BLACKBERRY 9790 യുടെ പരാജയമാണോ എന്റെ നിദ്രയുടെ അപ്രാതയാണോ എന്നത് ഇന്നും ഒരു ചർച്ചാവിഷയം ആണ്. (ഇത് വായിക്കുവർക് ഇനി ഇവന് ചെവിക്ക് വല്ല കുഴപ്പമുണ്ടാകും എന്നൊന്നും ചിന്തിക്കേണ്ട. ഡബിൾ സ്ട്രോങ്ങ് ആണ്) വണ്ടിയിൽ 5 to 6 STAFF ഉണ്ടായിരുന്നുള്ളു. ഞാനാണ് ഏക മലയാളി.അതാണ് ശിവരാമേട്ടന് നമ്മളോട് ഒരു സ്നേഹം കൂടുതൽ. പിന്നെ പുള്ളിക്കാരൻ കുന്നംകുളം കാരനാ.ഞങ്ങൾ തൃശ്ശ്ര്ക്കാര്ക് ഞങ്ങടെ ഭാഷ ശൈലി സംസാരിക്കുവരെ കാണുമ്പോ പ്രത്യേക ഒരു ഇതാണ്.

മൂന്നാഴ്ച മുന്നുള്ള ആ പ്രഭാതത്തിൽ എന്നത്തേയും പോലെ 8:30 യുടെ SIREN ഫോണിൽ മുഴങ്ങി. കുളി കഴിഞ്ഞു വന്നതേയുള്ളു. ഇനി DRESS IRONING ഉണ്ട്.ഒരു ചായ ഉണ്ടാക്കണം. അത്രെയേ ഉള്ളു . ഇന്ന് നേരത്തെ താഴെ ചെല്ലാം എന്ന് തീരുമാനിച്ചു. ആ തീരുമാനം ഒരു പരാജയം ആയെന്നു ശിവരാമേട്ടന്റെ അടുത്ത റിങ് ഇൽ മനസിലായി . സമയം 08:50. എന്തായാലും ചായ കുടിച്ചു, ഡോർ ലോക്ക് ചെയ്തു ലിഫ്റ്റിലേക്ക് ഓടി. ബ്രേക്ഫാസ്റ് ആയി ഇഡലി ബെറ്റർ ടെസ്റ്റിൽ വിളിച്ചു ഓർഡർ ചെയ്തു.നമ്മൾ ഇത്തിരി വൈകിയാലും ശിവരാമേട്ടൻ മുഖം കറുപ്പിക്കില്ല. ഞങ്ങൾ ഗഡീസ് അല്ലെ.ഞാൻ വണ്ടിയുടെ FRONT സീറ്റ് ഇൽ കയറി ,വണ്ടി നീങ്ങി. ഒരു മൂന്ന് ഫ്ലാറ്റ് അപ്പുറം ശിവരാമേട്ടൻ വണ്ടി നിർത്തി. ഞാൻ ശിവരാമേട്ടനെ ഒന്ന് നോക്കി . ആകാംഷ നിറഞ്ഞ ആ നോട്ടത്തിൽ, ചോദ്യം വ്യക്തമായതിനാൽ ശിവരാമേട്ടൻ പുഞ്ചിരിയോടെ ഉത്തരം തന്നു.-"പുതിയ ആളാ.പ്രൊക്യൂർമെൻറ് ഡിപ്പാർട്മെന്റിൽ ആണ്."
ഞാൻ തിരിച്ചു ചോദിച്ചു "മലയാളിയാണോ ?"

ഇതാണ് നാട്ടിലെയും ഇവിടെത്തേയും വ്യത്യാസം. നാട്ടിൽ ആണേൽ ഇതേ സീനിൽ ചോദ്യം "പെണ്ണാണോ ?" എന്നായിരിക്കും.അതിനൊരു കൗതുകം കൂടെ ഉണ്ടായിരിക്കും .ഇവിടെ ആ ചോദ്യത്തിന് വല്യ പ്രസക്തി ഇല്ലാത്തതു കാരണം ആണ് അങ്ങനെ ഒരു ശങ്ക ഇല്ലാത്തത്‌ .ഇനിയിപ്പോ പെണ്ണ് ആണെങ്കിൽ തന്നെയും ഭൂരിഭാഗം ഫിലിപ്പീൻസ് മഹിളാമണികൾ ആണ് . പ്രത്യേകിച്ചു ഒരു എഞ്ചിനീയറിംഗ് കോൺട്രാക്ടിങ് കമ്പനിയിൽ.

"അല്ല ...കന്നഡ" -ശിവരാമേട്ടന്റെ ഉത്തരം ഞാൻ കേട്ടെങ്കിലും, എന്റെ ശ്രദ്ധ വണ്ടിയുടെ അടുത്തേക്ക് നടന്നു നീങ്ങുന്ന ആളുടെ മേലിൽ മാത്രമായിരുന്നു. "കന്നഡ മാത്രമല്ല ..പെണ്ണാണളിയാ...."ശിവരാമേട്ടൻ അല്ലായിരുന്നു സൈഡിൽ എങ്കിൽ ഇതായിരുന്നനെ ഡയലോഗ്. ഇപ്പൊ അത് മനസ്സിൽ തന്നെ ഒതുക്കി.

പക്ഷെ അത് സാധാ പെണ്ണല്ല. ELITE DRESSING-ELEGANT OUTLOOK-ENTRANCING SMILE-EXQUISITE IN TOTAL. കുറഞ്ഞത് ഇത്രയും വിവരണം തന്നില്ലെങ്കിൽ , അത് ഞാൻ എന്നോട് ചെയ്യുന്ന വഞ്ചന ആവും. പിന്നെ ഇംഗ്ലീഷ് ഉപയോഗിച്ചത് -അത് മലയാളത്തിൽ എനിക്ക് വിവരിക്കാൻ അറിയതു കൊണ്ടാണ് ട്ടാ. ഇനി കുറച്ചു വിശദീകരിക്കാം. നീല ജീൻസ്‌ ,വൈറ്റ് കുർത്ത-ഡാർക്ക് ബ്ലാക്ക് സ്ട്രൈറ് ഹെയർ .ഉയരം ഏകദേശം 5 '6"(ON LOW HEELS). പ്രായം ഏറെക്കുറെ 25-30 ഇടയിൽ ആവണ സാധ്യത .വണ്ടിയിൽ കയറിയപ്പോൾ ഒന്ന് ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു .എന്നാൽ അക്കൗണ്ട്സ് DEPARTMENT ലെ ചെക്കൻ കേറി മുട്ടി.ഹിന്ദിയിൽ അവൻ കേറി മുട്ടി.അവൻ ഭോപാൽ കാരണാണ്.എന്തായാലും 5 മിനുറ്റ് മാത്രമേ ഓഫ്‌സൈലേക്ക് ഉള്ളു. വണ്ടിയിൽ നിന്നറങ്ങി പഞ്ചിങ് LOUNGE ലേക്കു എല്ലാരും നടന്നു.അന്നേരം എന്നിലെ കോഴി സ്വഭാവം ഉടലുണർന്നു. "ഹൈ" പെൺപിള്ളേരുടെ അടുത്ത് മിണ്ടി തുടങ്ങാനുള്ള ഏറ്റവും കിടിലം ഐറ്റം ഇതാണ് -ഹൈ . കൂടെ ഒരു INNOCENT പുഞ്ചിരി. ആ കോംബോ യെ വെല്ലാൻ മറ്റൊന്നുമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നെ തിരിച്ചു അതെ പുഞ്ചിരിയോടെയും, പിന്നെ ബോണസ് ആയി പേരും DEPARTMENT ഉം കൂടെ ചേർത്ത് പറഞ്ഞു കൈ തന്നു. മുഖത് നല്ല ഗാംഭീര്യത.എനിക്ക് ആൾടെ കോൺഫിഡൻസ് ഇഷ്ടപ്പെട്ടു. ഹാൻഡ്‌ഷാകിൽ നമുക്ക് അത് അറിയാം പറ്റും. എന്റെ മനസ്സ് അത് തന്നെ പറഞ്ഞു. THIS LADY ISN'T JUST SMART BUT DAMN CONFIDENT. ഞാൻ എന്തായാലും ഇവിടെ ആൾടെ പേര് പറയുന്നില്ല .ഇത് ആൾ ഒരിക്കലും വായിക്കില്ല എന്നറിയാം.എന്നാലും അത് ശരിയല്ല.ഇനി ഞാൻ നേരത്തെ ആളെ വർണിച്ചതു നിങ്ങൾക് എല്ലാവര്ക്കും പരിചിതയായ ഒരാളുമായി ഞാൻ ഉപമിക്കാം.രമ്യ കൃഷ്ണൻ . ബാഹുബലിയിലെ ദേവമാതാ. നിങ്ങൾ രമ്യ കൃഷ്ണൻ നായിക ആയ സമയത്തേക്ക് ഓർമകളെ കൊണ്ട് പോയ്കൊള്ളു ട്ടോ. തൊണ്ണൂറുകൾ .പടയപ്പയിലെ രമ്യ കൃഷ്ണന്റെ വല്ലാത്ത ഒരു സാമ്യത. അത് കൊണ്ട് ഞാൻ നിങ്ങൾക്കായി അവരെ വിളിക്കുന്നത് "രമ്യ" എന്നാട്ടോ.

അങ്ങനെ ആദ്യത്തെ സന്തിക്കൽ ഇന് ഇവിടെ തിരശീല വീണു. പിന്നെ എല്ലാ ദിവസം രാവിലെ പരസ്പരം പുഞ്ചിരിക്കും . CASUAL വിഷിങ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനിടയിൽ ഒരു ദിവസം നെറ്റിയിലെ സിന്ദൂരം എന്റെ ശ്രദ്ധയിൽ പെട്ടു. naturally straight തലമുടികൾ പലപ്പോളും ഇതിനെ മറച്ചിരുന്നു.അതാവാം ഞാൻ ശ്രദ്ധിക്കാതിരുന്നത്.അതോ സിന്ദൂരം തൊടാത്തതോ ? എന്തായാലും അതിനുത്തരം എനിക്ക് പിറ്റേന്ന് കിട്ടി. എന്റെ RADAR deep scanning നടത്തിയപ്പോൾ അന്ന് തോട്ടതായി കണ്ടില്ല.കല്യാണം എന്തായാലും കഴിഞ്ഞിരിക്കണം .അതിനുള്ള സാധൂകരണം അവർ അന്ന് തന്നെ തന്നു. പഞ്ചിങ് QUEUE അധികം ആയതിനാൽ കുറച്ചു നേരം ഒന്ന് സംസാരിച്ചു. ഞാൻ ചോദിച്ച വളരെ വിരളമായ ചോദ്യങ്ങൾക്കു ഒറ്റ വാക്കുകളിൽ ഉത്തരം നൽകി. HUSBAND മാത്രമേ ഉള്ളു ഇവിടെ.ഷാർജയിൽ ആണ് ജോലി. സ്വദേശം ബെല്ലാരി. ഞാൻ അധികം ഒന്നും വല്ലാണ്ട് സംസാരിക്കാൻ പോയിരുന്നില്ല. അവർ ഒരു ജൂനിയർ പൊസിഷൻ എംപ്ലോയീ ആയതുകൊണ്ട് എന്നിലുള്ളിലെ ഈഗോയാണോ ,അതോ സംസാരിക്കാനുള്ള ഭയമാണോ എന്നറിയില്ല. ഭാഷ ഒരു വിഷയമായിരുന്നില്ല.She was very comfortable in English. തികച്ചും ഒഫീഷ്യൽ ആയി ആയിരുന്നു ഞങ്ങൾ സംസാരിച്ചിരുന്നത് . അതിനിടയിൽ ഇടയ്ക്കു ഞാൻ രമ്യയുടെ ഡിപ്പാർട്മെന്റ് യിലേക്ക് പോകുമ്പോൾ, രമ്യ ക്യാബിനിൽ ജോലിയിൽ മുഴുകിയിരിക്കുന്നത് ശ്രദ്ധിക്കാറുണ്ട് . കണ്ടാലും ഞാൻ വളരെ ഒഫീഷ്യൽ ആയുള്ളൂ BOSSY ചിരി മാത്രമേ കൊടുക്കാറുള്ളു. പ്രൊഫഷണലിസം.പ്രൊഫഷണലിസം.

എന്നാൽ കഴിഞ്ഞ ഒരാഴ്ച ആയി ഞാൻ ചെറിയ മാറ്റങ്ങൾ രമ്യ യിൽ കണ്ടു തുടങ്ങി. പണ്ടത്തെ ആ ചിരി ഇല്ല . പുള്ളികാരത്തി കൃത്രിമമായ ചിരി ചിരിക്കുകയാണ് എന്ന് തോന്നി. രണ്ടു മൂന്ന് ദിവസം ഞാൻ ആൾടെ ഡ്രസിങ് യിലും അത് ശ്രദ്ധിച്ചു. ആകെ ഒരു മാറ്റം. സൽവാർ ഖമീസ് ആകെ ചുളിഞ്ഞിരിക്കുന്നു.മുടിയെല്ലാം അശ്രദ്ധമായി തലയിൽ ഒതുക്കി വച്ചിരിക്കുന്നു. എന്റെ മുഖത്തേക്ക് നോക്കുന്നുമില്ലാർന്നു. രമ്യയുടെ പഴ്സനാലിറ്റിക്കു ചേരാത്ത ബോഡി ലാംഗ്വേജ് ആയിരുന്നു കണ്ടു വന്നത് . ഫോണിൽ തന്നെയാ നോക്കിയിരിക്കുന്നത്. അല്ലെങ്കിൽ ഹെഡ് ഫോണും വച്ചിരിക്കും.ആർക്കും മുഖം കൊടുക്കാതെ. "നാട്ടിൽ എന്തെങ്കിലും വിഷയം ഉണ്ടാവും". ഞാൻ എന്നെ ആശ്വസിപ്പിച്ചു. പഞ്ചിങ് ചെയ്യാൻ എന്റെ പിന്നിൽ ഉണ്ടായിരുന്നു. "ചോദിക്കണോ? അല്ലെങ്കിൽ വേണ്ട". ഞാൻ എന്റെ പാടും നോക്കി പോയി. .

ഇന്നലെ രാവിലെ ശിവരാമേട്ടൻ രമ്യയുടെ ഫ്ലാറ്റിൽ നിർത്താതെ പോയി. ശിവരാമേട്ടൻ മറക്കില്ല എന്നറിഞ്ഞിട്ടും ഞാൻ ശിവരാമേട്ടന്റെ കയ്യിൽ പിടിച്ചു. "നിർത്തൂ ശിവരാമേട്ടാ ".
"ഇല്ല . ആളിന്നില്ലെന്നു എന്നെ വിളിച്ചു പറഞ്ഞിരുന്നു ".
ഞാൻ വീണ്ടും എന്നെ ആശ്വസിപ്പിച്ചു "വെല്ല പനിയും ആവും പാവം". എന്റെ ചിന്തകളിൽ ശിവരാമേട്ടൻ ബ്രേക്കിട്ടു-
"നാളെയല്ലേ നാട്ടിൽ പോണത് . ഞാൻ പറഞ്ഞത് പോലെ ദാ ഈ ഫോൺ മോന് കൊടുക്കണം.ഞാൻ നമ്പർ കൊടുത്തിട്ടുണ്ട്. അവൻ ഇരിഞ്ഞാലക്കുട വന്നു വാങ്ങും" SAMGUNG S2 വിന്റെ BOX കയ്യിൽ വാങ്ങി ഓഫിലേക്ക് കയറി. ഏകദേശം 11 മണിയായപ്പോൾ ഞാൻ HR ഡിപ്പാർട്മെന്റിലേക്ക് പോകുമ്പോൾ, ടാക്സി ഇറങ്ങി ദാ വരുന്നു- രമ്യ. ആൾ ഇന്നലത്തേക്കാൾ മോശമായത് പോലെ തോന്നി.മുഖം താഴ്ത്തി വന്നു പഞ്ച് ചെയ്തു കയറുന്നത് ഞാൻ കണ്ടു.എന്തോ ഒരു പന്തികേട് തോന്നിയെങ്കിലും, നാട്ടിൽ പോകേണ്ട കാര്യങ്ങളിൽ ഞാൻ മുഴുകി.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ PANTRY യിൽ പോയി ഒരു കോഫീ കുടിച്ചിരിക്കുകയായിരുന്നു. ഞാൻ ജനാലയിലൂടെ നോക്കുമ്പോൾ ഫോണും പിടിച്ചു ഓഫീസിനു പുറത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്നു സംസാരിക്കുന്ന രമ്യയെ ആണ് കണ്ടത്. സംസാരിക്കുന്നതിനിടയിലൂടെ ഉള്ള അംഗചലനങ്ങൾ കണ്ടു എനിക്ക് സംഭവം അല്പം സീരിയസ് ആണെന്ന് മനസിലായി .രമ്യയുടെ മുഖത്തെ നിസ്സഹായത വളരെ വ്യക്തമായിരുന്നു.അപായകരമായ ഒരു അരക്ഷിതാവസ്ഥ ഞാൻ അവരിൽ കണ്ടു. ഞാൻ PANTRY യിൽ നിന്ന് ഇറങ്ങിയപ്പോൾ എനിക്ക് അഭിമുഖമായി രമ്യ വരുന്നത് ഞാൻ കണ്ടു. കണ്ണ് നിറഞ്ഞു ,കണ്ണുകൾ കലങ്ങി ചുവന്നു, കവിളുകൾ ചുമന്നിരിക്കുന്നു. സൗന്ദര്യത്തിന്റെ ഒരു ശാപവും ഇതാണ് . ആ മുഖത്തെ ഇങ്ങനെ കാണാൻ ആരും ആഗ്രഹിക്കില്ല . ഞാൻ എന്തായാലും ആഗ്രഹിക്കില്ല. അടുത്തെത്തുമ്പോൾ എന്നിക്ക് ആ വിതുമ്പൽ കൂടെ കേൾക്കാമായിരുന്നു. ഞാൻ എന്തായാലും ചോദിക്കാൻ തീരുമാനിച്ചു. എന്താണ് വിഷയം എന്ന്? ഒരു 24 കാരന് പരിഹരിക്കാൻ പറ്റിയതാണോ എന്നൊന്നും ഞാൻ ആലോചിച്ചില്ല. ഒന്നില്ലേലും കോളേജിൽ നമ്മൾ എത്ര കേസുകൾ ഡീൽ ചെയ്തതാണ്. ഞാൻ രമ്യയെ നോക്കി തന്നെ നിന്നു. കോറിഡോറിൽ നിർത്തി ചോദിക്കാൻ. ആരും ഇല്ലായിരുന്നു. പ്രൈവറ്റ് ആയി സംസാരിക്കാൻ പറ്റിയ ഒരു സാഹചര്യം കൂടെ ആയിരുന്നു. എന്നാൽ രമ്യ അടുക്കും തോറും എന്റെ ജിജ്ജാസ അകന്നു കൊണ്ടേയിരുന്നു. അടുത്തെത്തിയപ്പോൾ എന്റെ മനസ്സ് കീഴടങ്ങി. ഒരു പ്രതിമയെ പോലെ ഞാൻ നിശ്ചലനായി നോക്കി നിന്നു. എന്നാൽ കണ്ണീരാൽ കളങ്കിതമായ ആ നയനങ്ങൾ കൈ കൊണ്ട് തുടച്ചു എന്നെ കടന്നു പോയപ്പോൾ, അവളുടെ ചുണ്ടുകളിൽ നിന്നും ആ വാക്കുകൾ ഞാൻ കെട്ടു " He is so mean". അവിടെത്തന്നെ കൂച്ചുവിലങ്ങിട്ട്‌ പൂട്ടിയിട്ട എന്റെ മനസ്സ്, എന്നെ തിരികെ ചെന്ന് വിഷയം തിരക്കുന്നതിൽനിന്നും വിലക്കി. അത് കൊണ്ട് തന്നെ ആ "HE" ഒരു സസ്പെൻസ് തന്നെയായി. ഞാൻ നേരെ ക്യാബിനിൽ പോയി. നാളെ നാട്ടിൽ പോകുന്നത് കാരണം ഒരുപാടു drawings ചെക്ക് ചെയ്യാൻ ഉണ്ടായിരുന്നു.പക്ഷെ ആകെ ഒരു അസ്വസ്ഥത ആയിരുന്നു. ലഞ്ച് കഴിഞ്ഞു നേരെ ഞാൻ പ്രൊക്യൂർമെൻറ് മാനേജരായി സംസാരിക്കാൻ ഉണ്ടെന്ന വ്യാജനെ പോയി. അവിടെ ആൾടെ പ്രൈവറ്റ് സെക്രട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളു. ലിൻ - ഫിലിപ്പിനോ ആണ് .എന്റെ ഡിപ്പാർട്മെന്റിൽ ആയിരുന്നു ആദ്യം. രമ്യയുടെ ക്യാബിനിലും ആളില്ല.സാധാരണ ബാഗ് എങ്കിലും കാണേണ്ടതാണ്. ഞാൻ casually രമ്യ ഇല്ലേ എന്ന് ചോദിച്ചു. ഹാഫ് ഡേ ലീവ് എടുത്തു പോയെന്നു LYN പറഞ്ഞു . MIGRAINE എന്നാണത്രെ പറഞ്ഞത്. അപ്പോളേക്കും വീട്ടിൽ നിന്നും വിളി വന്നു.നാട്ടിലേക്കുള്ള കുറച്ചു കൂടെയുള്ള ഐറ്റംസ് ഇന്റെ ലിസ്റ്റ്. വൈകീട്ട് നൗഫലും അരവിന്ദും ഞാനും മാന്നാർ മാളിൽ പോയി purchasing നടത്തി വന്നു. അവന്മാരുടെ ഒപ്പം ആകെ engaged ആയ കാരണം രമ്യ വിഷയം മനസ്സിൽ നിന്ന് പോയി. വളരെ വൈകി ആണ് എത്തിയതെങ്കിലും നാട്ടിലേക്കു കൊണ്ടുപോകേണ്ട luggage പാക്ക് ചെയ്തു. കിടന്നതും ഉറങ്ങിയതും അറിഞ്ഞില്ല.

ഇനി ഇന്ന് രാവിലെ വീണ്ടും ശിവരാമേട്ടൻ എന്നെ പിക്ക് ചെയ്തു രമ്യയുടെ ഫ്ലാറ്റിൽ നിർത്താതെ നേരെ പോയി. ഞാൻ ചോദിക്കാൻ പോയില്ല.ഉണ്ടാവില്ല എന്ന് പറഞ്ഞു കാണും.രാവിലെ അത്യാവശ്യം വേണ്ട പണികൾ ചെയ്തു തീർത്തു.ഇനി ഒരു മാസത്തോളം ഇല്ലല്ലോ. ഞാൻ എല്ലാരോടും യാത്ര പറയാൻ തുടങ്ങി.ഏകദേശം 12 മണിക് ഇറങ്ങണം ഓഫീസിൽ നിന്ന്. ഫ്ലാറ്റിൽ പോയി ഫ്രഷ് ആയി നാലുമണിക്ക് AIRPORTലേക്ക് പോണം. ഇന്നലത്തെ ആ ജിജ്ഞാസ വീണ്ടും തലപൊക്കി തുടങ്ങി എന്നിക്കു. OPERATIONS മാനേജരോട് യാത്ര പറഞ്ഞതിന് ശേഷം ഞാൻ പ്രൊക്യൂർമെൻറ് DEPARTMENTലേക്കു പോയി. LYN ഇനോട് ഞാൻ യാത്ര പറഞ്ഞു. രമ്യയുടെ ക്യാബിനിൽ ആളെനക്കം കണ്ടില്ല. ചോദിച്ചപ്പോൾ ഇന്നും ലീവ് ആണെന്ന് പറഞ്ഞു. മനസ്സിൽ ആകെ ഒരു ഉൽകണ്ഠനിറഞ്ഞിരുന്നു . പിന്നെ നാട്ടിൽ പോകുന്നതിന്റെ തിരക്കിൽ അത് എങ്ങോ മാഞ്ഞുപോയി.

ഇന്നലെ മുതലൊള്ള ഓട്ടങ്ങൾക് എല്ലാം ശേഷം പിന്നെ ദാ ഇപ്പോളാണ് ഒന്ന് RELAXED ആയിരിക്കുന്നത്. നാട്ടിൽ വെക്കേഷന് വരുമ്പോ എത്ര വാങ്ങിയാലും തീരില്ല. എന്നാലും അതൊരു രസമാ. എനിക്ക് നല്ല മനഃസംതൃപ്തി തരുന്ന ഒരു കാര്യാ. ഇവിടെ ഈ LOUNGE ഇൽ കുറച്ചു നേരം ഒന്ന് വിശ്രമിക്കാൻ ശ്രമിക്കുകയായിരുന്നു . അവിടേക്കാണ് ആ മുഖം വീണ്ടും എന്നെ പിന്തുടർന്ന് കയറിയത്. ഞാൻ പല ആലോചനകളിൽ മുഴുകി. ഒരുപാട് സിനിമകൾ കാണുന്നത്കൊണ്ട് എല്ലാം സിനിമാറ്റിക് ആവുന്നുണ്ടോ എന്ന് സംശയം. എന്നാലും ആരാണയാൾ. എന്താണ് അവർ തമ്മിലുള്ള പ്രശ്നം. സ്വന്തം ഭർത്താവ് ആവാനാണ് സാധ്യത എന്ന് എന്നിലെ ഇന്റ്യൂഷൻസ് എന്നെ ധരിപ്പിക്കാൻ ശ്രമിച്ചു. FLIGHT BOARDING CALL എന്റെ മുന്നിലുള്ള സമസ്യകളെ താത്കാലികമായി നീക്കി.

SCENE 2 - 30/08/19

ഇന്നിതെഴുതുമ്പോളും എനിക്ക് ആ ചോദ്യത്തിനുത്തരം അറിയില്ല. ആ ചോദ്യം മാത്രമല്ല അവരെ കുറിച്ച് ഒന്നും തന്നെ അറിയില്ല.പേരും നാടുമൊഴികെ ഒന്നും. വെക്കേഷന് കഴിഞ്ഞു തിരിച്ചു ചെന്നപ്പോൾ ലിന്നിൽ(LYN) നിന്നും അറിയാൻ കഴിഞ്ഞത് രമ്യ ഞാൻ പോയി രണ്ടാഴ്ചക്കുള്ളിൽ RESIGN ചെയ്‌തെന്നാണ്. അവർക്കു എന്തോ PERSONAL PROBLEMS ഉള്ള പോലെ ലിന്നിനും തോന്നിയത്രേ. ഫിലിപ്പീനോസിനൊക്കെ അത് തോന്നണമെങ്കിൽ അതിന്റെ വ്യാപ്തി ഒന്ന് ആലോചിച്ചു നോക്ക്. ഞാൻ എംപ്ലോയീസ് ലോഗ് ഇൻ ലിസ്റ്റിൽ രമ്യയുടെ ഫുൾ നെയിം നോക്കി. അന്ന് വൈകിട്ട് ഓഫീസിൽ നിന്ന് ചെന്ന ശേഷം രമ്യയുടെ ഫ്ലാറ്റിലേക്ക് ചെന്നു. സെക്യൂരിറ്റി യോട് രമ്യയുടെ ഫ്ലാറ്റ് ഏതാണെന്നു ചോദിച്ചു (HUSBAND ഇന്റെ പേര് വെച്ചാണ് ചോദിച്ചത്). ഞാൻ ഒരു ദിവസം വൈകി പോയി. അവർ ആ ഫ്ലാറ്റ് VACATE ചെയ്തു പോയത്രേ. സെക്യൂരിറ്റി പറഞ്ഞതനുസരിച്‌ അവർ മൂന്ന് മാസം മാത്രമേ ആയുള്ളൂ അവിടെ. എവിടേക്കാണ് പോകുന്നതെന്ന് പറഞ്ഞില്ലത്രേ. ഓഫീസിലും ഞാൻ പിന്നെ അധികം ഒന്നും തിരക്കാൻ നിന്നില്ല.

രമ്യ ഒരു സമസ്യ ആയി തന്നെ എന്റെ മുന്നിൽ ഇരിക്കുയാണ്. ജീവിതത്തിൽ ഉത്തരം കിട്ടാത്ത ഒരുപാടു പേർ എന്റെ മനസ്സിനുള്ളിലെ ഒരു മുറിയിൽ പല ബെഞ്ചുകളിൽ ഇരിപ്പുണ്ട് . അതിൽ ഒരറ്റത്തു ദാ രമ്യയും ഉണ്ട്.തല കുനിച്ചു തന്നെ. ആ പാറിപ്പറക്കുന്ന മുടികൾ മുഖത്തെ മറച്ചിരിക്കുന്നു.ആ മുടികൾക്കിടയിലൂടെ പക്ഷെ എനിക്ക് ആ മുഖം കാണം.കണ്ണുകളും. ആ കണ്ണുനീർ ഇന്നും മാഞ്ഞട്ടില്ല.

(NOTE: Neelambari is the character name of Ramya Krishnan in the movie PADAYAPPA (A coincidental metaphor?)
.....നീലാംബരി - മേഘാവൃതം means BLUE SKY -EVER CLOUDY)